News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Wednesday, October 31, 2012

ഫലിത ബിന്ദുക്കൾ,




അധ്യാപകന്‍:ബുദ്ധിമാന്മാര്‍ മണ്ടന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല.അവര്‍ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്.
ടിന്റു:അതുകൊണ്ടാണ് ഞാന്‍ സാറിനെ നോക്കി പുഞ്ചിരിക്കുന്നത്.
.....................................................................................................

യുവതി:ധീരനും ബുദ്ധിമാനുമായ ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ.
യുവാവ്:ഞാന്‍ ഭവതിയെ പുഴയില്‍ നിന്നു രക്ഷിച്ചില്ലേ?
യുവതി:അതു കൊണ്ടു നിങ്ങള്‍ ബുദ്ധിമാനാകണമെന്നുണ്ടോ?
യുവാവ്:ഞാന്‍ തന്നെയാ അന്ന് നിങ്ങളെ പുഴയില്‍ തളളിയിട്ടത്.
...............................................................................................................................
അക്കാലത്തു വരനെ വിവാഹ ദിവസം കുതിരപ്പുറത്തിരുത്തിയാണു കൊണ്ടു വന്നിരുന്നത്.എന്തിനായിരുന്നു അത്?
രാമു:ഓടി രക്ഷപെടാന്‍ ഒരു അവസരം കൊടുക്കുന്നതിനാ ടീച്ചറെ
.....................................................................................
ഭര്‍ത്താവ് സുഹൃത്തിനോട്:നാളെ എന്റെ ഭാര്യയുടം പിറന്നാളാ.എന്തു സമ്മാനമാണ് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു കാര്യമായിട്ടൊന്നും വേണ്ട ,ഡയമണ്ട് ഉളള എന്തും സന്തോഷമായിരിക്കുമെന്ന്.
സുഹൃത്ത്:എന്നിട്ട് നീ എന്താ വാങ്ങിയത്?
ഭര്‍ത്താവ്:ഒരു കുത്ത് ചീട്ട്
...............................................................................................................
പോലീസുകാരന്‍ സ്ത്രീയോട്:നിങ്ങളുടെ കുഞ്ഞിനെ മോഷ്ടിച്ച സ്ത്രീയെ ഓര്‍മ്മയുണ്ടോ?
സ്ത്രീ:മുഖം ഓര്‍മയില്ല.പച്ച ഷിഫോണ്‍ സാരിയാണ് ധരിച്ചിരുന്നത്.കയ്യില്‍ ഡയമണ്ട് പതിച്ച വളയുണ്ടായിരുന്നു.ഒരു ഗോള്‍ഡന്‍ വാച്ചും…..
.........................................................................................................
വഴിയെ വേഗത്തില്‍ ഓടിപ്പോകുന്ന ഗോപാലനെ കണ്ട് അയല്‍വാസി:എന്താ ഗോപാലാ ഇത്ര വേഗത്തില്‍ ഓടുന്നത്?
ഗോപാലന്‍:ഒരു തല്ലു തീര്‍ക്കാനാ.
അയല്‍വാസി:ആരൊക്കെ തമ്മിലാ തല്ല്?
ഗോപാലന്‍:ഞാനും എന്റെ ഭാര്യയും തമ്മിലാ!
...........................................................
ഗോപിക്കുട്ടന്‍:മമ്മൂട്ടിയുടെ മതിലുകള്‍ കണ്ടിട്ടുണ്ടോ ടിന്റുമോന്‍:എനിക്ക് മമ്മൂട്ടിയുടെ വീട് പോലും അറിയില്ല പിന്നെയല്ലേ മതില്?
.............................................................................................
‘ടിന്റുമോന്‍:അച്ഛാ ഇഷ്ടിക ഓടുമോ? അച്ഛന്‍; നിന്നോടാരാ ഈ മണ്ടത്തരമൊക്കെ പറഞ്ഞത്. ടിന്റു മോന്‍: അല്ല വരുന്ന വഴിക്ക് ഒരു ബോര്‍ഡ് കണ്ടു” ഇഷ്ടികയും ഓടും “
.....................................................................................
ഒരു പ്രമുഖ കമ്പനിയില്‍ ജോലിക്കു വേണ്ടി ഇന്റര്‍വ്യൂവിനെത്തിയ സര്‍ദാറിനോട് ഇന്റര്‍വ്യൂ എടുക്കുന്നയാള്‍:വാട്ട് ഈസ് സ്‌കെല്‍റ്റണ്‍? സര്‍ദാര്‍:സര്‍,സ്‌കെല്‍റ്റണ്‍ ഈസ് എ പേര്‍സണ്‍ സ്റ്റാര്‍ട്ടട് ഡയറ്റിംഗ് ബട്ട് ഫോര്‍ഗോട്ട് ടു സ്‌റ്റോപ് ഇറ്റ്.
.............................................................................................
ടിന്റു:ഹൃദയം തകര്‍ന്നിരിക്കുന്നവന് വെറും പച്ചവെളളം….ചുമ്മ നോക്കി നില്‍ക്കുന്നവന് ചായയും വടയും… വിച്ചൂട്ടന്‍:എവിടുത്തെ കാര്യമാടാ നീ പറയുന്നത്? ടിന്റു:എക്‌സാം ഹാളിലെ കാര്യം
..............................................................................................
ടിന്റുമോനും ടുണ്ടു മോളും ബൈക്കില്‍ പോകുകയായിരുന്നു. ടുണ്ടു:ഒന്നു പതുക്കെ പോടാ,എനിക്കു പേടിയാവുന്നു ടിന്റു: നീ പേടിക്കേണ്ടടീ എന്നെ പോലെ കണ്ണടച്ചിരുന്നാല്‍ മതി
..................................................................
എസ്എസ്എല്‍സി പരീക്ഷ പത്ത് തവണ തോറ്റ ടിന്റു മോന്‍ തന്റെ പേന എക്‌സാമിനേഷന്‍ ബോര്‍ഡിന് അയച്ചു കൊടുത്തു കൂടെ ഒരു കുറിപ്പും “ആയുധം വെച്ചു കീഴടങ്ങുന്നു”
.........................................................................................
ഹിന്ദി ക്ലാസില്‍ ടീച്ചര്‍ ടിന്റുവിനോട്:ടിന്റു,കോയി ബാത്ത് നഹീം എന്നു പറഞ്ഞാലെന്താ? ടിന്റു:കോഴി കുളിക്കാറില്ലെന്നാ
..........................................................................................
ക്ലാസില്‍ പേപ്പര്‍ കീറി ഇടുന്ന ടിന്റു മോനോട് ടീച്ചര്‍:എന്തിനാ പേപ്പര്‍ കീറി ഇടുന്നത്. ടിന്റു:പുതിയ തൂപ്പുകാരി വന്നെന്നു കേട്ടു.ഇങ്ങനൊക്കെയല്ലേ ഒന്നു കാണാന്‍ കഴിയുന്നത്.
...........................................................................................

ആശാരിമാരായ അപ്പനും മകനും കൂടി മരം മുറിക്കാനായി വാളിന്റെ അറ്റത്തുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുകയായിരുന്നു…കുറച്ചു നാളായി ഇതു ശ്രദ്ധിക്കുകയായിരു്‌നന ഒരാള്‍ മകനോടായി പറഞ്ഞു. എടാ,എത്രയായാലും നിന്റെ അപ്പനല്ലേടാ…ഒന്നു വിട്ടുകൊടുത്തുകൂടേ നിനക്ക്??????
........................................................................................................
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറക്കവും ആഹാരവും വീടും ഒക്കെ ഉപേക്ഷിച്ച് നടക്കുന്നവരെ സന്ന്യാസിമാര്‍ എന്നു വിളിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പറയുന്ന പേര് ‘ഐ.ടി പ്രഫഷണല്‍സ്്’എന്നാണ്.കാലം പോയൊരു പോക്കേ…..
.......................................................................
ടിന്റുമോന്‍:വടക്കേവീട്ടിലെ രാജപ്പന്‍ അടുത്തയാഴ്ച ദുബായില്‍ നിന്ന് വരുമെന്നു അമ്മ പറഞ്ഞു.അതാരാ അച്ഛാ ഈ രാജപ്പന്‍? അച്ഛന്‍:പറഞ്ഞു വരുമ്പോള്‍ നിന്റെ മാമനായിട്ടു വരും  രാജപ്പന്‍. ടിന്റു:അപ്പോള്‍ പറയാതെ വരുമ്പോഴോ?
.....................................................................................
ക്യാബറേ ഡാന്‍സ് കാണാന്‍ പോയ ടിന്റുമോനോട് അമ്മ:ടിന്റു നീ അവിടെ കാണാന്‍ പാടില്ലാത്തതെന്തെങ്കിലും കണ്ടോ? ടിന്റു:അച്ഛനെ കണ്ടു.
.......................................................................................
മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
................................................................................
 ലോ ഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യുക യായിരുന്ന രാമു, സൈഡില്‍ തൂക്കി യിട്ടിരിക്കുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിച്ചു.   അത് കണ്ടു അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു : നീ എന്ത് ബ്രാന്താ ഈ കാണി ക്കുന്നത് ?

രാമു - ഇവിടെ എഴുതിയ ബോര്‍ഡ്‌ കണ്ടില്ലേ ..... സൈഡില്‍ ഉള്ള ചുറ്റിക എടുത്ത് ഗ്ലാസ്‌ പൊട്ടിക്കുക എന്ന് !

സഹ യാത്രികന്‍ : എടോ, അതിനു മുകളില്‍ എഴുതിയത് കണ്ടില്ലേ ... "അപകടം ഉണ്ടായാല്‍ " എന്ന് ?

രാമു : സുഹുര്ത്തേ .... ഇന്നലെ എന്റെ കല്യാണം ആയിരുന്നു ... ഇതിലും വലിയ അപകടം ഇനിയെന്തുണ്ടാകാന്‍ ?!!!
..............................................................................................................

Monday, October 29, 2012

ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും




ദിവസം ഒരു ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും എന്ന് ഗവേഷകര്‍.  ഗ്രീന്‍ ടീ, ബ്ളൂബെറി മുതലായ സൂപ്പര്‍ ഫുഡുക ളക്കാള്‍ ഫലപ്രദമാണ് ആന്റി ഓക്സിഡന്റുകളാലും ഫ്ലേവനോയിഡുകള്‍ എന്ന രാസ സംയുക്തങ്ങളാലും സമ്പന്നമായ ആപ്പിള്‍ എന്ന് കനേഡിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നോവ സ്കോട്ടിയ അഗ്രിക്കള്‍ചറല്‍ കോളജിലെ ഗവേഷകര്‍ ആപ്പിളിന്റെ തൊലിയും പഴവും പ്രത്യേകം പരീക്ഷണവിധേയമാക്കി. ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാക്കുന്ന എസിഇ (ക്കങ്കഞ്ഞ) എന്ന എന്‍സൈമിനെ തടയാന്‍ ആപ്പിള്‍ തൊലി ആറിരട്ടി ഫലപ്രദമാണ് എന്ന് പഠനത്തില്‍ തെളിഞ്ഞു.
ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രായമായവരില്‍ , ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഓര്‍മ ശക്തി കൂട്ടും




പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. എത്ര ശ്രമി ച്ചാലും ഓര്‍മ കിട്ടാത്ത അവസ്ഥ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഒരു പരിഹാരമായേക്കും.

പ്രായമായവരില്‍ ബീറ്റ്റൂട്ട്  ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് (Sണ്മദ്ധnന്റ്യh), ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മþറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.

നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്. നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്.

പഠനത്തിനു വിധേയമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്‍കി. നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം (ന്ഥnന്റ്യkന്ഥ) എന്നിവ നല്‍കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. പിറ്റേന്നു രാവിലെ പതിവുപോലെ 10 മണിക്കൂര്‍ നിരാഹാരത്തിനു ശേഷം എത്തിയ ഇവര്‍ക്ക് പഥ്യമനുസരിച്ച പ്രഭാതഭക്ഷണം നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതഭക്ഷണ ത്തിനു മുമ്പും ശേഷവും ശരീരത്തിലെ  നൈട്രേറ്റ് നില അറിയാന്‍ രക്തപരിശോധന നടത്തി. പഠനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലും ഓരോരുത്തരിലും ഇതേരീതി ആവര്‍ത്തിച്ചു.

നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശ(നPadma_chandrakkala്രണ്ഡനPadma_chandrakkalanന്ധദ്ധന്റ)ത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള (ക്ഷത്സഗ്നnന്ധന്റl ന്ധഗ്മ്വനPadma_chandrakkala) രക്തപ്രാവാഹം കൂടിയതായി തെളിഞ്ഞു.

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്യുമെന്നു തെളിഞ്ഞു. വേക്ഫോറസ്റ്റ് സര്‍വകലാശാലയി ലെ ട്രാന്‍സ്ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം  നൈട്രിക് ഓക്സൈഡ് സൊസൈറ്റിയുടെ ജേണലായ നൈട്രിക് ഓക്സൈഡ്, ബയോളജി ആന്‍ഡ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബീറ്റ്റൂട്ട് ജ്യൂസിന്റെ ചവര്‍പ്പ് പലര്‍ക്കും ഇഷ്ടപ്പെടില്ല. ഇതിന് ഒരു പരിഹാരമായി മെച്ചപ്പെട്ട ആരോഗ്യത്തിനായി കൂടുതല്‍ ആളുകളിലേ യ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് എത്തിക്കാന്‍ കൂടുതല്‍ രുചികരമായ ഒരു ബീറ്റ്റൂട്ട് പാനീയം തയാറാക്കി. വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല അധികൃതര്‍.

വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തി കൂടും?




ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തിക്ക്  ഉത്തമമെന്നു പഠനം. മാനസികമായ കഴിവുകള്‍ കുറയാതിരിക്കാനും ഇതു സഹായി ക്കുമെന്നാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരി ക്കുന്നത്. തലച്ചോറിലെ കോശങ്ങളുടെ ക്ഷമത വര്‍ധിക്കാനും ഇതു സഹായിക്കും. ശരീരം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 13 തരെ വൈറ്റമിനുകളാണ് വേണ്ടത്. വൈറ്റമിന്‍ എ, സി, ഡി, ഇ, കെ, എട്ടുതരം വൈറ്റമിന്‍ ബി എന്നിവയാണ് 13 തരം വൈറ്റമിനുകള്‍. വൈറ്റമിന്‍ സി കോശങ്ങളെ ഉത്തേജിപ്പിക്കും. ഡി കാല്‍സ്യത്തെ നിയന്ത്രിക്കുമ്പോള്‍ ഇ കോശഘടനയെ നിയന്ത്രിക്കും.

ഫോളിക് ആസിഡ് ഉള്‍പ്പെടെ വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദ ങ്ങള്‍ക്ക് വിവിധതരം ചുമതലകളാണ് ശരീരത്തിലുള്ളത്. വിവിധതരം വൈറ്റമിനുകള്‍ ഒരുമിച്ച് ഉപയോഗിച്ചവര്‍ക്ക് പഴയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞതായി 3200 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവിട്ട മൊനാഷ് സര്‍വകലാശാല അറിയിച്ചു.

64 വയസിനു മുകളിലെത്തിയ ഓര്‍മക്കുറവുള്ള സ്ത്രീകള്‍ക്ക് മള്‍ട്ടി വൈറ്റമിന്‍ നല്‍കിയപ്പോള്‍ ശരീരത്തിന്റെ വിദ്യുത് ചാലക ശക്തി മെച്ചപ്പെട്ടതായി കണ്ടെത്തി. നാഡികളുടെ പ്രവര്‍ത്തനം ഇതു മെച്ചപ്പെടുത്തി. ഭക്ഷണത്തിനു പുറമേ എല്ലാ വൈറ്റമിനുകളും കുറഞ്ഞ അളവി ലെങ്കിലും കഴിക്കുന്നത് തലച്ചോറിന്റെ ക്ഷമത വര്‍ധിപ്പിക്കും. ശരീര ത്തിന്റെ വിവിധ തരം പോരായ്മകള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍കൂട്ട് (മള്‍ട്ടി വൈറ്റമിന്‍) സഹായിക്കും.

Sunday, October 28, 2012

. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യം?



1. ഗ്റേറ്റ് വിക്‌ടോറിയ മരുഭൂമി കാണപ്പെടുന്നത് ഓസ്‌ട്റേലിയയുടെ ഏതു ഭാഗത്താണ്.
2. 'സിംപ്‌സണ്‍ മരുഭൂമി' കാണപ്പെടുന്നതെവിടെ?
3. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്റദേശം?
4. ഏറ്റവും വലിയ തെക്കേ അമേരിക്കന്‍ രാജ്യം?
5. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
6. 'കമ്മ്യൂണിസം കൊടുമുടി' സ്ഥിതിചെയ്യുന്നത്?
7. ഭൂമദ്ധ്യരേഖ, ദക്ഷിണായന രേഖ, ഉത്തരായന രേഖ എന്നിവ കടന്നുപോകുന്ന ഏക ഭൂഖണ്ഡം?
8. ഇലപൊഴിയുന്ന വൃക്ഷങ്ങള്‍ വളരുന്ന കാടുകള്‍?
9. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യം?
10. ഭൂമദ്ധ്യരേഖയും ദക്ഷിണായന രേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യം?
11. കറുപ്പ് കൃഷിക്ക് പ്റസിദ്ധമായ 'ഗോള്‍ഡന്‍ ട്റയാംഗിളില്‍' ഉള്‍പ്പെടുന്ന രാജ്യങ്ങള്‍?
12. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്?
13. വെളുത്ത ഭൂഖണ്ഡം?
14. ഭൂമിയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം?
15. 'കിഴക്കിന്റെ തപാല്‍പ്പെട്ടി' എന്നറിയപ്പെടുന്ന രാജ്യമേത്?
16. ആമസോണിലെ സമശീതോഷ്ണ മേഖലയിലെ പുല്‍മേടുകള്‍ അറിയപ്പെടുന്നത്?
17. ഏതു രാജ്യത്തെ തടാകമാണ് 'ഗ്റേറ്റ് ബാരിയര്‍'?
18.   അഞ്ചു തുറമുഖങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
19. 'പാംപാസ്' പുല്‍മേടുകള്‍ കാണപ്പെടുന്നത്?
20. വടക്കേ അമേരിക്കയിലെ സമശീതോഷ്ണമേഖലാ പുല്‍മേടുകള്‍?
21. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഭൂഖണ്ഡം?
22. കടുപ്പമുള്ള മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് എസ്‌കിമോ വര്‍ഗക്കാര്‍ ഉണ്ടാക്കാറുള്ള ചെറിയ വീട്?
23. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
24. ഒരു ഗുഹയുടെ അടിഭാഗത്തു കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങള്‍?
25. കരയിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായ പ്റത്യേകതതരത്തിലുള്ള ജൈവ ആവാസവ്യവസ്ഥയ്ക്ക് പറയുന്ന പേര്?
26. വലിപ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം?
27. ഇന്ത്യന്‍ ഉപദ്വീപിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന രാജ്യം?
28. ഇന്ത്യയെയും ശ്റീലങ്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്?
29. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗം?
30. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റം?
31. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കാന്‍ ഉപയോഗിക്കുന്ന രേഖ?
32. സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
33. ഇന്ത്യയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന അയല്‍ രാജ്യങ്ങള്‍ എത്റ?
34. കാശ്മീരിലെ പാക്ക് അധിനിവേശ പ്റദേശവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം?
35. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?
36. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
37. ഏറ്റവും ചെറിയ കേന്ദ്റഭരണപ്റദേശം?
38. ഉത്തരപര്‍വത നിരയിലെ ഏറ്റവും വലിയ പര്‍വതം?
39. ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് താജിക്കിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന 'ലോകത്തിന്റെ മേല്‍ക്കൂര' എന്നറിയപ്പെടുന്ന പര്‍വത നിര?
40. ടിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന പാമീര്‍ പര്‍വതശാഖ?
41. മൗണ്ട് കെ2 ഏതു പര്‍വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്?
42. ഇന്ത്യയിലെ ഏറ്റവും പ്റാചീനമായ പര്‍വ്വത നിര?
43. 'ഇന്ത്യമ്യാന്‍മര്‍' അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വത നിര?
44. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന പര്‍വതനിര?
45. കാഞ്ചന്‍ജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
46. സഹ്യാദ്റി എന്നറിയപ്പെടുന്ന പര്‍വതനിര?
47. പൂര്‍വഘട്ടത്തിന്റെ തെക്കേയറ്റത്തെ ഭാഗം?
48. പൂര്‍ണമായും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
49. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
50. എവറസ്റ്റ് കൊടുമുടി നേപ്പാളില്‍ വിളിക്കപ്പെടുന്നത്?
51. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?
52. ഏറ്റവും ഉയരം കുറഞ്ഞ ഹിമാലയന്‍ നിര?
53. ഏവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ നിര

ഉത്തരങ്ങള്‍
1. തെക്കുപടിഞ്ഞാറ്,2. ഓസ്‌ട്റേലിയ,3. അല്‍ അസീസിയ (ലിബിയ),4. ബ്റസീല്‍,5. ആമസോണ്‍ മഴക്കാടുകള്‍,6. താജിക്കിസ്ഥാന്‍,7. ആഫ്റിക്ക,8. മിതോഷ്ണ മേഖലാ പത്റപാതി വനങ്ങള്‍,9. ഇന്തോനേഷ്യ,10. ബ്റസീല്‍,11. ലാവോസ്, മ്യാന്‍മര്‍, തായ്‌ലന്റ്,12. ബോര്‍ണിയ,13.  അന്റാര്‍ട്ടിക്ക,14. വെല്ലിംഗ്ടണ്‍ ,15. ശ്റീലങ്ക,16. സെല്‍വാസ്,17. യൂഗോസ്ലാവിയ,18. മോസ്‌കോ,19. തെക്കേ അമേരിക്കയില്‍,20. പ്റയറീസ്,21. ഓസ്‌ട്റേലിയ,22. ഇഗ്ലൂ,23. പാന്‍ജിയ,24. സ്റ്റാലെഗ്‌മൈറ്റ്,25. ബയോംസ്,26. ഏഴ്,27. മാലിദ്വീപ്,28. പാക് കടലിടുക്ക്,29. ഇന്ദിരാപോയിന്റ്,30. കന്യാകുമാരി,31. മാനകരേഖാംശം,32. അരുണാചല്‍  പ്റദേശ്,33.ഏഴ്,34.  അഫ്ഗാനിസ്ഥാന്‍,35. ഭൂട്ടാന്‍,36. രാജസ്ഥാന്‍,37. ലക്ഷദ്വീപ്,38. ഹിമാലയം,39. പാമീര്‍,40. കുന്‍ലന്‍,41. കാറക്കോറം,42. ആരവല്ലി,43. പട്കായ്,44. വിന്ധ്യാ പര്‍വതം,45. സിക്കിം,46. പശ്ചിമഘട്ടം,47. കാര്‍ഡമം കുന്നുകള്‍,48. കാഞ്ചന്‍ജംഗ,49. എവറസ്റ്റ്,50. സാഗര്‍മാതാ,51. നേപ്പാളില്‍,52. സിവാലിക്,53. ഹിമാദ്റി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന നദി?



 1. ഇന്ത്യയില്‍ ആധുനിക ഉരുക്ക് വ്യവസായത്തിന്റെ ആരംഭം കുറിച്ചത്?
2. ബ്രിട്ടന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?
3. ജര്‍മ്മന്‍ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?
4. ഇന്ത്യയില്‍ സ്‌പോഞ്ച് അയണ്‍ നിര്‍മ്മിക്കുന്നത്?
5. ഇന്ത്യയില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്?
6. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വ്യവസായം?
7. പരുത്തി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍?
8. മാഞ്ചസ്റ്റര്‍ ഒഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത്?
9. ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിച്ചത്?
10. വാച്ച് നിര്‍മ്മാണത്തില്‍ പ്രശസ്തമായ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങള്‍?
11. നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ രൂപംകൊണ്ടത്?
12. ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ ഉപജീവിച്ച് എത്ര ശതമാനം ജനങ്ങള്‍ ജീവിക്കുന്നു?
13. ഖാരിഫ് കൃഷിയുടെ വിളവിറക്ക് കാലം?
14. റാബി കൃഷിയുടെ വിളവിറക്ക് കാലം?
15. ലോകത്ത് ഏറ്റവും കൂടുതല്‍ അടയ്ക്ക ഉത്പാദിപ്പിക്കുന്നരാജ്യം?
16. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്?
17. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ്?
18. കരിമ്പുകൃഷിയില്‍ ഇന്ത്യയുടെ സ്ഥാനം?
19. ഇന്ത്യയില്‍ തേയില ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം?
20. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്?
21. ഏലം, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
22. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം?
23. ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന പദ്ധതിയിലൂടെ ഇന്ത്യയില്‍ വ്യാപകമായി ഉത്പാദന വര്‍ദ്ധനവുണ്ടാക്കിയ ഭക്ഷ്യവസ്തു?
24. പഴയവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നകാലം?
25. കേരളത്തിന്റെ തീരദേശത്തിന്റെ ആകെ നീളം?
26. കേരളത്തിലെ ഏറ്റവും കിഴക്കേ അതിര്?
27. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
28. ലക്ഷദ്വീപിലുള്ള ആകെ ദ്വീപുകളുടെ എണ്ണം?
29. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനവാസമുള്ള ദ്വീപ്?
30. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മറ്റൊരു പേര്?
31. ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
32. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്ന സ്ഥലം?
33. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്ന ജില്ല?
34. കേരള - കര്‍ണാടക തീരങ്ങളില്‍ കാലവര്‍ഷത്തിനുമുമ്പ് പെയ്യുന്ന മഴ?
35. കേരളത്തിലെ മഴവെള്ള സംഭരണ പദ്ധതികള്‍?
36. പാലക്കാട് ചുരത്തിന്റെ ശരാശരി വീതി?
37. കേരളത്തിലെ രണ്ടാമത്തെ വലിയ കായല്‍?
38. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
39. തണ്ണീര്‍മുക്കംബണ്ട് സ്ഥിതിചെയ്യുന്നത്?
40. അഷ്ടമുടിക്കായല്‍, പരവൂര്‍ കായല്‍ എന്നീ കായലുകള്‍ ഉള്ള ജില്ല?
41. മഞ്ഞനദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി?
42. കേരളത്തിലെ ആകെ നദികള്‍?
43. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന നദി?
44. ഭവാനി നദിയുടെ ഉല്ഭവസ്ഥാനം?
45. കേരളത്തിലെ നദികളുടെ ഉല്ഭവസ്ഥാനം?

ഉത്തരങ്ങള്‍
1)കുള്‍ട്ടി, ബംഗാള്‍, 1870, 2)ദുര്‍ഗാപുര്‍ (പശ്ചിമബംഗാള്‍), 3)റൂര്‍ക്കേല (ഒറീസ), 4)കോതഗുണ്ഡം , 5)സേലം, 6)നെയ്ത്ത് വ്യവസായം, 7)ഗുജറാത്ത്, മഹാരാഷ്ട്ര,8)കോയമ്പത്തൂര്‍, 9)കൊല്‍ക്കത്ത, 1859,10)പിന്‍ജോര്‍ - ഹരിയാന, ജലഹള്ളി - ബാംഗ്ലൂര്‍,11)1958, 12)70 ശതമാനം, 13)ജൂണ്‍  ജൂലായ്,14)ഒക്‌ടോബര്‍ - ഡിസംബര്‍, 15)ഇന്ത്യ, 16)ഡോ. എം.എസ്. സ്വാമിനാഥന്‍, 17)ഡോ. വര്‍ഗീസ് കുര്യന്‍, 18)ഒന്നാമത്, 19)അസം, 20)പഞ്ചാബ്, 21) ഇന്ത്യ, 22) കുങ്കുമം, 23) പാല്‍, 24) സയ്ദ്കാലം, 25) 500 കി.മീ., 26) സഹ്യാദ്രി, 27) 900 മീ,28) 36, 29) ആന്ത്രോത്ത്, 30) തുലാവര്‍ഷം, 31) ചിന്നാര്‍ (ഇടുക്കി), 32) ആനമല, 33) കോട്ടയം, 34) മാംഗോഷവര്‍, 35) ജലനിധി, വര്‍ഷ, 36) 30 കി.മീ., 37) അഷ്ടമുടിക്കായല്‍, 38) പെരിയാര്‍, 39) വേമ്പനാട്ട് കായലില്‍, 40) കൊല്ലം, 41) കുറ്റിയാടിപ്പുഴ, 42) 44, 43) പെരിയാര്‍,44) ശിരുവാണി, 45) സഹ്യപര്‍വതം

രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി ജ്ഞാനപീഠം പുരസ്‌കാരജേതാവ്?



1. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന?
2. യോഗക്ഷേമസഭ രൂപീകൃതമായത്?
3. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് രൂപീകരിച്ചത്?
4. ഇന്ത്യന്‍ നിയമനിര്‍മ്മാണസഭയില്‍ അംഗമായ ആദ്യ വനിത?
5. കേരള നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി?
6. കേരളനിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
7. കേരളത്തില്‍ ഗവര്‍ണര്‍ ആയ ഏക മലയാളി?
8. ചാരായനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി?
9. ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി?
10. ഏറ്റവും കൂടുതല്‍ കാലവും ഏറ്റവും കൂടിയ പ്രായത്തിലും കേരളനിയമസഭയില്‍ അംഗമായിരുന്നത്?
11. മലബാറില്‍ മുസ്ലിംലീഗിന്റെ ആദ്യ അദ്ധ്യക്ഷന്‍?
12. മലബാറിലെ ആദ്യത്തെ വൃത്താന്തപത്രമായ 'കേരളപത്രിക' ആരംഭിച്ചത്?
13. കൊല്ലത്തുനിന്നും ദേശാഭിമാനി ആരംഭിച്ചത്?
14. സ്വന്തം പേരില്‍ നാണയം ഇറക്കിയ ആദ്യ കേരളീയ രാജാവ്?
15. കേരളവനിതാ കമ്മിഷന്‍ നിലവില്‍ വന്നത്?
16. ' ജനാധിപത്യ സംരക്ഷണസമിതി' എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്നത്?
17. പഴശ്ശിരാജയെ കീഴടക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍?
18. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
19.  ഈഴവ മഹാജനസഭ രൂപവത്കരിച്ചത്?
20. തൃശൂര്‍ പൂരത്തിന് തുടക്കംകുറിച്ചത്?
21. തിരുവിതാംകൂറില്‍ ചീഫ് സെക്രട്ടറിയായ മഹാകവി?
22. ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത്?
23. യോഗക്ഷമസഭയുടെ മുഖപത്രം?
24. തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്?
25. 1921-ലെ  മലബാര്‍ ലഹളയുടെ കേന്ദ്രം?
26. ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകന്‍?
27. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരള മുഖ്യമന്ത്രി?
28. ഉത്തരകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 'പാടുന്ന പടവാള്‍' എന്നറിയപ്പെട്ടിരുന്നത്?
29. 1929ല്‍ ' ഇന്ത്യാലീഗ്' എന്ന സംഘടന രൂപീകരിച്ചത്?
30. 1928ല്‍ എറണാകുളത്ത് ചേര്‍ന്ന ഒന്നാം അഖിലകേരള കുടിയാന്‍ സമ്മേളനത്തില്‍  അദ്ധ്യക്ഷത വഹിച്ചത്?
31. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്?
32. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?
33.  അഞ്ചുവര്‍ഷം തികച്ച് കേരളം ഭരിച്ച ആദ്യ കോണ്‍ഗ്രസുകാരന്‍?
34. കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവര്‍ണര്‍?
35. തിരുവിതാംകൂറിലെ ആദ്യ മുഖ്യമന്ത്രി?
36. കേരളത്തിലെ ആദ്യ  ഉപമുഖ്യമന്ത്രി?
37. കേരളത്തില്‍ ലോട്ടറി നടപ്പിലാക്കിയത്?
38. കേരള സഹകരണസംഘനിയമം നിലവില്‍ വന്നത്?
39. കേരള ലോകായുക്ത നിലവില്‍ വന്നത്?
40. രാജ്യസഭയുടെ സ്പീക്കറായ ഏക മലയാളി?
41. കേരളനിയമസഭാ സ്പീക്കര്‍, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചിരുന്നത്?
42. കേരളനിയമസഭയില്‍ നിന്ന് ആദ്യം രാജിവച്ച മന്ത്രി?
43. ലോദിവംശത്തിലെ അവസാനത്തെ രാജാവ്?
44. രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി ജ്ഞാനപീഠം പുരസ്‌കാരജേതാവ്?
45. എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

ഉത്തരങ്ങള്‍
1) ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍, 2) 1908,3) 1854, 4) ഡോ. മേരി പുന്നന്‍ ലൂക്കോസ്, 5) വില്ല്യം ഹാമില്‍ട്ടണ്‍ ഡിക്രൂസ്, 6) പി.ടി. ചാക്കോ,7) വി. വിശ്വനാഥന്‍, 8) എ.കെ. ആന്റണി, 9) ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, 10) കെ.ആര്‍. ഗൗരിയമ്മ, 11)അബ്ദുള്‍ റഹ്മാന്‍ ആലി രാജ,12) സി. കുഞ്ഞിരാമമേനോന്‍, 13) ടി.കെ. മാധവന്‍,14) രവിവര്‍മ്മ കുലശേഖരന്‍, 15) 1990, 16) കെ.ആര്‍. ഗൗരിയമ്മ, 17) തോമസ് ഹാര്‍വെബാബര്‍, 18) വാഗ്ഭടാനന്ദന്‍,19) സി. കേശവന്‍, 20) ശക്തന്‍ തമ്പുരാന്‍,21) ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍, 22) ഡച്ചുകാര്‍, 23) ഉണ്ണിനമ്പൂതിരി, 24) മാര്‍ത്താണ്ഡവര്‍മ്മ, 25) തിരൂരങ്ങാടി,26) ടി.എം. നായര്‍, 27) ഇ.എം.എസ് നമ്പൂതിരിപ്പാട്, 28) ടി.എസ്. തിരുമുമ്പ്,29) വി.കെ. കൃഷ്ണമേനോന്‍, 30) ലാലാലജ്പത്‌റായ്, 31) 1944, 32) ആര്‍. ശങ്കരനാരായണന്‍ തമ്പി, 33) കെ.കരുണാകരന്‍,34) പി.എസ്. റാവു, 35) പട്ടം താണുപിള്ള, 36) ആര്‍. ശങ്കര്‍,37) പി.കെ. കുഞ്ഞ്, 38) 1976 മേയ് 15, 39) 1999 ഏപ്രില്‍ 30, 40) കെ.ആര്‍. നാരായണന്‍, 41) സി.എച്ച്. മുഹമ്മദ് കോയ,42) പി.ടി. ചാക്കോ, 43) ഇബ്രാഹിംലോദി,44) ജി. ശങ്കരക്കുറുപ്പ്, 45)ആനി മസ്‌ക്രീന്‍

Monday, October 22, 2012

വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍


* തീ പൊള്ളല്‍ മൂലമുള്ള നീറ്റല്‍ ഇല്ലാതാക്കാന്‍ തേന്‍ പുരട്ടുക. ടൂത്ത്പേസ്റ് പുരട്ടുന്നതും നല്ലതാണ്.



* തേള്‍, പഴുതാര തുടങ്ങിയവ കടിച്ചാല്‍ പുതിനയില ആവിക്കൊള്ളിച്ചാല്‍ നീറ്റലിന് ശമനം കിട്ടും.



* ശ്വാസംമുട്ടല്‍ മാറാന്‍ ഒരു പാത്രത്തില്‍ കുറച്ച് തേനൊഴിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റുക. ആസ്തമയ്ക്കും ഇത് ഉത്തമമാണ്.



* മുഖക്കുരുവിന്റെ കലകള്‍ മായുന്നതിന് പുതിനയിലയുടെ നീര് തേച്ചാല്‍ മതി.



* ചുമയോ തൊണ്ടയടപ്പോ ഉണ്ടാകുമ്പോള്‍ ചൂടുവെള്ളത്തില്‍ പുതിനയിലും അത്തിപ്പഴവുമിട്ട് തിളപ്പിച്ച് തൊണ്ടയില്‍ കൊള്ളിച്ച് കഴിച്ചാല്‍ ആശ്വാസം കിട്ടും.



* വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് രണ്ടു നേരം കഴിക്കുക. വണ്ണം കുറയും.



* സുഖനിദ്രയ്ക്കായി കിടക്കാന്‍ നേരം ഒരു ഗ്ളാസ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, കണ്‍ട്രോളുകള്‍ തുടങ്ങിയവ മനസിലാക്കിയിരിക്കണം.






എസി ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിയാം.



* എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം.



* 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.



* ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.



* എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.



* എസിയില്‍ നിന്നു വരുന്ന കാറ്റ് കട്ടിലിനു നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.



* രണ്ടു മാസം കൂടുമ്പോള്‍ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം.



* ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കുളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.



* സ്പ്ളിറ്റ് എസികളില്‍ ഔട്ട് ഡോര്‍ യൂണിറ്റ് വയ്ക്കുന്നത് അറ്റകുറ്റപ്പണികള്‍ എളുപ്പാന്‍ ചെയ്യാന്‍ കഴിയുന്ന വിധമാകണം.



* എസി തകരാറിലായാല്‍ വൈദ്യുതി ചെലവ് കൂടാം. എസി പിടിപ്പിച്ച ശേഷമുള്ള വൈദ്യുതി ബില്ല് ഇടയ്ക്കിടെ താരതമ്യം ചെയ്യുന്നത് നല്ലതാണ്.



* എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.



* രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്െടങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് വൈദ്യുതി അമിതമായി പാഴുകുന്നത് തടയും.



മലിനജലത്തില്‍ നിന്ന് വൈദ്യുതി




ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന്
രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ
വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍
ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം
പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ
ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ
ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും
ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ചെലവു
കുറഞ്ഞ രീതിയില്‍ വൈദ്യുതോല്പാദനം നടത്തുന്നതിന് അഭികാമ്യമാണ് പുതിയ
സമ്പ്രദായം. വൈദ്യുതോല്പാദനത്തോടൊപ്പം ജലശുദ്ധീകരണം കൂടി
നടക്കുമെന്നതുകൊണ്ട് ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താന്‍ ഈ രീതികൊണ്ട്
കഴിയും.

മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും
സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ്
മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍
ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക
ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍.

റിവേഴ്‌സ് ഇലക്‌ട്രോ ഡയാലിസിസ് എന്നു വിളിക്കുന്ന ഈ പ്രക്രിയയില്‍
അര്‍ധതാര്യ സ്തരങ്ങള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന നിരവധി അറകളില്‍
ശുദ്ധജലവും ഉപ്പുവെള്ളവും ഇടവിട്ടിടവിട്ട് നിറയ്ക്കുകയും അതേത്തുടര്‍ന്ന്
അവയ്ക്കിടയിലുണ്ടാകുന്ന രാസവൈദ്യുത ചാര്‍ജ് സംഭരിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഈ രീതിയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു.
ഒന്നാമത്തേത് ഇത്തരം പവര്‍ പ്ലാന്റുകള്‍ സമുദ്രതീരങ്ങളില്‍ മാത്രമേ
പ്രയോജനപ്പെടുകയുള്ളൂ എന്നതാണ്. സമുദ്രസാമിപ്യമില്ലാത്ത സ്ഥലങ്ങളില്‍
ഇത്തരം വൈദ്യുത നിലയങ്ങള്‍ പ്രയോജനപ്പെടില്ല. മറ്റൊരു പരിമിതി ഇവ
പ്രവര്‍ത്തിക്കാനാവശ്യമായ ശുദ്ധജലഉപ്പുവെള്ള അറകളുടെയും അവയെ പരസ്പരം
വേര്‍തിരിക്കാനാവശ്യമായ സ്തരങ്ങളുടെയും ഭീമമായ എണ്ണമാണ്.

റിവേഴ്‌സ് ഇലക്‌ട്രോഡയാലിസിസ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ
പരിമിതികള്‍ക്കും പരിഹാരവുമായാണ് പെന്‍ സ്‌റ്റേറ്റ് ടീം
രംഗത്തെത്തിയിരിക്കുന്നത്. ബ്രൂസ് ഇ ലോഗന്റെ നേതൃത്വത്തിലുള്ള സംഘം
അവതരിപ്പിക്കുന്ന മൈക്രോബയല്‍ ഇന്ധന ഷെല്ലുകള്‍ ജൈവ
പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് മലിനജലത്തില്‍ നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നത്. ഉപ്പുവെള്ളത്തിനു പകരം മലിനജലത്തില്‍ അമോണിയം ബൈ
കാര്‍ബണേറ്റ് ലായനി ഉപയോഗിച്ച് ലവണനില വര്‍ദ്ധിപ്പിച്ചാണ് ഈ പവര്‍
പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കടല്‍ സാമിപ്യമില്ലാത്ത പ്രദേശങ്ങളിലും ഈ
പവര്‍ പ്ലാന്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അമോണിയം
ബൈകാര്‍ബണേറ്റിന്റെ പുനരുപയോഗ സാധ്യത അധികസാമ്പത്തിക ബാധ്യതയില്ലാതെ
വൈദ്യുതോല്പാദനവും ജലശുദ്ധീകരണവും ഒരേ സമയത്തു നടത്താന്‍ സഹായിക്കുമെന്നത്
വികസ്വര രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക




“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ്
ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ്
ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ്
ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക്
സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍
ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍
അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം,
ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം.

ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം
വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍
നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന്
നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു.

ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും
നിരീക്ഷിക്കപ്പെടാം.ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള
ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത്
റിക്കോര്‍ഡ് ചെയ്യപ്പെടും. പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ
പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ
നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍
നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത്
അവസരമൊരുക്കുന്നു.ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ
മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ചഅ്
വ്യക്തത ലഭിച്ചത്.

ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ
അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.ബിറ്റ്‌ടോറന്റ്  ഉപയോഗിച്ച്
നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍
കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച്
ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്,
നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന
ഡേറ്റ ഉപയോഗിക്കാനാവും.

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.










ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും
സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു
കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ്
പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല.
പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍
മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍
ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ
അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന്
പഠിക്കുന്നതിനും കഴിയും.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം ദീര്‍ഘവൃത്ത പഥത്തിലാണ് (Elliptical
Orbit). സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേഗതയാകട്ടെ, സെക്കന്റില്‍ 30
കിലോമീറ്ററും ! ഒരു വെടിയുണ്ടയുടെ പത്തിരട്ടി വേഗത!! അതിനര്‍ഥം ഭൂമിയും
സൂര്യനും തമ്മിലുള്ള അകലം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നാണ്.
ഇങ്ങനെ വ്യത്യാസപ്പെടുന്നതുകൊണ്ടാണ് ഭൂമിയില്‍ ഋതുഭേദങ്ങള്‍
അനുഭവപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ
ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെന്ന് സാമാന്യമായി നിര്‍വചിക്കുന്നതില്‍
കാര്യമില്ല. സൂര്യനും ഭൂമി്ക്കുമിടയിലുള്ള ഏതകലമാണെന്ന് വ്യക്തമാക്കണം.
ഭൂമി സൂര്യന് സമീപമെത്തുന്ന സ്ഥാനവും (Perihelion), ഏറ്റവും
അകലെയായിരിക്കുന്ന സ്ഥാനവും (Uphelion) തമ്മില്‍ ലക്ഷക്കണക്കിന്
കിലോമീറ്ററുകളുടെ വ്യത്യാസമുള്ളപ്പോള്‍ ഇത്തരമൊരു മാനദണ്ഡം സൗരയൂഥത്തിലെ
ദൂരങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്നത് അതിന്റെ കൃത്യതയ്ക്ക് ഭംഗം വരുത്തും. ഈ
പരിമിതിയാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ മറി
കടന്നിരിക്കുന്നത്.ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ആര്‍ക്കിമെഡിസ് ആണ്
ആദ്യമായി ഈ അകലം കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍
അത് 5000 ഭൗമവ്യാസത്തിന് തുല്യമായിരുന്നു. പിന്നീട് അരിസ്റ്റാര്‍ക്കസും,
ഹിപ്പാര്‍ക്കസും, ടോളമിയുമെല്ലാം ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
നിര്‍വചിച്ചിട്ടുണ്ടെങ്കിലും ആധുനിക നിര്‍വചനത്തോട് അല്പമെങ്കിലും അടുത്തു
നില്‍ക്കുന്നത് ആര്‍ക്കിമെഡിസിന്റെ നിര്‍വചനമാണ്.  ആധുനിക കാലഘട്ടത്തില്‍
ഗണിത സങ്കേതങ്ങളുപയോഗിച്ച് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് കൃത്യമായി അളന്നത്
1672ല്‍ പ്രശസ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി കസീനി ആണ്.
അദ്ദേഹവും സഹപ്രവര്‍ത്തകനായ ഴാങ് റിഷറും ചേര്‍ന്ന് ലംബന (Parallax) രീതി
ഉപയോഗിച്ചാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു നഭോഗോളത്തെ ഭൂമിയിലുള്ള രണ്ടു
വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരേസമയം നിരീക്ഷിക്കുമ്പോള്‍ അത്
സൃഷ്ടിക്കുന്ന കോണീയ വിഭേദനം (Angular Difference) കണക്കുകൂട്ടി ആ
നഭോഗോളത്തിലേക്കുള്ള ദൂരം അളക്കുന്ന രീതിയാണിത്. കസീനി പാരീസില്‍ നിന്നും
റിഷര്‍ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നും ഒരേസമയം
ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കോണീയ വിഭേദനം കണക്കുകൂട്ടി
ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനു
സ്വീകരിച്ച അതേ തന്ത്രവും ഗണിത അനുപാതങ്ങളുപയോഗിച്ചുതന്നെയാണ്
സൂര്യനിലേക്കുള്ള ദൂരവും അവര്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന
പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/29,97,92,458
ഭാഗമാണ് ഒരു മീറ്റര്‍. ഈ അളവ് ആപേക്ഷികമായി വ്യത്യാസപ്പെടില്ല. കാരണം ഏത്
“റെഫറന്‍സ് ഫ്രെയിമിലും’ പ്രകാശ പ്രവേഗം സ്ഥിരമായിരിക്കും. അങ്ങനെ
വരുമ്പോള്‍ സൗരയൂഥത്തിലെ ഏതു സ്ഥാനത്തുനിന്നുമുള്ള നിരീക്ഷകന്
ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് ഒന്നുതന്നെയായിരിക്കും.

പ്രകാശവേഗതപോലെതന്നെ ഒരു
സ്ഥിരസംഖ്യയായിരിക്കുമെന്നര്‍ത്ഥം!ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാകുമെന്നാണ് ചില
ജ്യോതിശാസ്ത്രജ്ഞരുടെ വാദം. മുന്‍കൂട്ടി തയ്യാറാക്കിയ ചില കമ്പ്യൂട്ടര്‍
പ്രോഗ്രാമുകള്‍ തകരാറിലാകുമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റു
ചിലര്‍ക്ക് പഴയ മാതൃകയോടുള്ള വൈകാരിക സമീപനമാണ് തലവേദനയുണ്ടാക്കുന്നത്.



ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.




ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ
ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ
സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച്
ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍
പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക്
ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്.


യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി
പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ
തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍
അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം വളരുന്നതായാണ് കണക്കുകള്‍
കാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേരിലേക്ക് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്
സൈറ്റ് എത്തപ്പെടുന്നു.

ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വന്‍ തിരിച്ചടിയായ സമയത്തു തന്നെയാണ്
100 കോടിയിലേറെ അംഗസംഖ്യയുമായി ഫേസ്ബുക്ക് കുതിക്കുന്നതെന്നത്
സൂക്കര്‍ബര്‍ഗിനും സംഘത്തിനും അത്മവിശ്വാസം പകരുന്ന ഘടകമാണ്. 100 കോടി
ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയാണെന്നും തന്‍റെ
ജീവിതത്തെ ഏറ്റവും ധന്യമാക്കുന്നത് ഈ ഘടകമാണെന്നും സൂക്കര്‍ബര്‍ഗ്
കുറിച്ചു. 2004ല്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിതാവായിരിക്കെ രൂപം
നല്‍കിയ പുതുമയാര്‍ന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന്
ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സൂക്കര്‍ബര്‍ഗിന് ഇത്
ഒരു സ്വപ്ന സാഫല്യമാണ്. ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ
ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു
സമ്മതിച്ച സൂക്കര്‍ബര്‍ഗ് നാളെകള്‍ തങ്ങളുടേതാക്കാനുള്ള ഇച്ഛാശക്തി
തനിക്കും കൂട്ടാളികള്‍ക്കുമുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി




പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക്
ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന്
പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം
അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന്
സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.

ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ
സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍
കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍
സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു.
പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും
നിര്‍ദേശിച്ചിട്ടുണ്ട്.

വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍
ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ
കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ്
ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള
നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍






നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട
കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍
മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു
നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍
ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു
യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ
സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ
കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി
കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു
കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ
കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക
വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ്
സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ്
ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി
പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.








ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചെടുക്കാം.





കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക്
ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം.
സ്വാഭാവികം മാത്രം. പെന്‍െ്രെഡവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള
വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍
തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട
കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണുള്ളത്.

റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ
ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32 
ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. Recuva  software  ഇവിടെ നിന്ന്  ഡൌണ്‍ലോഡ്  ചെയ്യാം 

ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും ഇനി സൗജന്യമായി എസ്എംഎസ്




ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ഗൂഗിളിന്റെ ജിമെയില്‍
സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി
സൗജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം
ഉപയോഗിക്കാനാകും. ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി
മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ്
ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി
മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു
പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും
ചെയ്യും.കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം
ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം
ലഭ്യമല്ലായിരുന്നു.ഇപ്പോള്‍   ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ
സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ
എസ്.എം.എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച്
മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ്.എം.എസുകളുടെ എണ്ണം
വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന
നിരക്കിലാണ് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കുക.എസ്.എം.എസ് പരിധി
അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ്.എം.എസ് അക്കൗണ്ട് വര്‍ദ്ധിക്കും.

Friday, October 19, 2012

IDUKKI district Details

 

Revenue Authorities

The Authority Telephone (STD:0486)
The District Collector 2233101
Additional District Magistrate (ADM) 2233056
Revenue Divisional Officer, Devikulam 5264222
Revenue Divisional Officer, Idukki 2232231
Deputy Collector (Land Assignment & Land Reforms) 2232366
Deputy Collector (Revenue Recovery)
Deputy Collector (Election) 2233037

Taluks

Name of Taluk Telephone (STD:0486)
Devikulam 5264231
Thodupuzha 2222503
Udumbanchola 8232050
Peermade 9232077

Villages

Peermade Taluk
Sl No Name of Village  Telephone No.
1 Elappara04869-242897
2 Kokkayar04868-284404
3 Kumily04869-224252
4 ManchumalaNil
5 Mlappara04868-281008
6 Peermade04869-232765
7 Periyar04869-224243
8 Peruvanthanam04869-280970
9 Upputhara04869-244756
10 Vagamon04869-248547(pp)
Devikulam Taluk
Sl No Name of Village  Telephone No.
1 Anaveratty 04864-279241
2 Kannan Devan Hills04865-264376
3 Kanthalloor04865-246398
4 Keezhanthoor04865-264401
5 Kottakomboor04865-214178
6 Kunjithanny04865-263124
7 MankulamNil
8 Mannamkandam04864-222002
9 Marayoor04865-252224
10 Pallivasal04865-263212
11 Vattavada04865-214177
12 Vellathooval04864-276201
Thodupuzha Taluk
Sl No Name of Village  Telephone No.
1 Alakkode04862-277855
2 Arakkulam04862-253388
3 Elappally04862-288092
4 Idukki04862-232393
5 Kanjikuzhy04862-239582
6 Karikkode04862-222848
7 Karimannoor04862-263443
8 Karimkunnam04862-243980
9 Kodikkulam04862-264952
10 Kudayathoor04862-257220
11 Kumaramangalam04862-200213
12 Manakkad04862-202313
13 Muttom04862-257210
14 Neyyasserry04862-263870
15 Purappuzha04862-274482
16 Thodupuzha04862-222098
17 Udumbannoor04862-214235
18 Vannappuram04862-246500
19 Velliyamattam04862-277863
Udumbanchola Taluk
Sl No Name of Village Telephone No.
1 Anakkara04868-288339
2 Anavilasom04869-263491
3 Ayyappancoil04869-244939(pp)
4 Chakkupallam04868-283011
5 Chathurangappara04868-237866
6 Chinnakanal04865-249628
7 Kalkoonthal04868-232082
8 Kanthippara04868-244022
9 Karunapuram04868-221944
10 Kattappana04868-273300
11 Konnathady04868-262902
12 Pampadumpara04868-221937
13 Parathode04868-232025
14 Pooppara04868-247183
15 Pottankadu (Bysonvalley)Nil
16 Rajakkad04868-241084
17 Rajakumary04868-244021
18 Santhanpara04868-247182
19 Thankamony04868-275293
20 Udumbanchola04868-237865
21 Upputhode04862-230888
22 Vathikudy04868-260302
23 Vandenmedu04868-288335

Tuesday, October 2, 2012

അന്റ്സ് ആനിമഷന്‍ പരിശീലന കാര്‍ടൂണ്‍ സിനിമകള്‍






കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജെസ്   ഹൈ സ്കൂളിലെ കുട്ടികള്‍  അന്റ്സ് ആനിമഷന്‍ പരിശീലനത്തിന്റെ  ഭാഗമായി കുട്ടികള്‍   നിര്‍മ്മിച്ച  കാര്‍ടൂണ്‍ സിനിമകള്‍