News Today

« »

Monday, July 25, 2011

കഷണ്ടിക്കു മരുന്നില്ലെന്ന ചൊല്ല് ഉപേക്ഷിക്കാം

മുഖസൗന്ദര്യവും മുടിയഴകും തമ്മില്‍ വലിയ ബന്ധമുണ്ട്. തലമുടിയുടെ ഭംഗിക്കൊത്ത് മുഖകാന്തിയും വര്‍ധിക്കും. മുടി ചീകിയൊതുക്കി മുഖത്തു ക്രീം പുരട്ടിയാല്‍ പ്രായത്തെ മറികടക്കാനാകും, സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിയും. തലയില്‍ മുടിയില്ലെങ്കിലോ? കഷണ്ടിക്കു മരുന്നില്ലെന്ന പഴകിയ ചൊല്ല് ഉപേക്ഷിക്കാം. തൊട്ടു നോക്കിയാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ഹെയര്‍ ഫിക്സിങ് രീതികള്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തു വിജയകരമായി സാധ്യമാക്കുന്നു. പുരുഷനും സ്ത്രീക്കും തലമുടിയില്ലെന്ന പരാതി അവസാനിപ്പിക്കാം. ഹെയര്‍ ഫിക്സിങ് മേഖല ഉറപ്പു തരുന്നു, നാച്ചുറല്‍ ഭംഗി.

നിലവിലുള്ള ഹെയര്‍ ഫിക്സിങ് സമ്പ്രദായങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട് ഹെയര്‍ ഫിക്സിങ് സാധ്യമാക്കുന്നു കോഴിക്കോട് പൊറ്റമ്മലില്‍ മിത്രാസ് ഹെയര്‍ ഫിക്സിങ്. കേരളത്തില്‍ ഹെയര്‍ ഫിക്സിങ് മേഖലയെ പരിപോഷിപ്പിക്കുകയും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരു സംഘമാണു മിത്രാസ് ഹെയര്‍ ഫിക്സിങിന്‍റെ സാരഥികള്‍. അള്‍ട്രാ മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണു മിത്രാസിന്‍റെ പ്രവര്‍ത്തനം. അതിനൂതനവും പരിപൂര്‍ണവുമായ ഈ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നതും മിത്രാസ് തന്നെ. ഒരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. യഥാര്‍ഥ മുടിയുമായി ഏറ്റവുമധികം സാമ്യമുള്ള അള്‍ട്രാമോഡേണ്‍ ടെക്നോളജി കഷണ്ടിയുടെ ഏറ്റവും വലിയ വില്ലനാണെന്നു പഠനങ്ങളിലൂടെ തെളിയിച്ച ശേഷമാണു മിത്രാസിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടുകൂടിയാണു തുറന്ന വാഹനങ്ങളില്‍ സഞ്ചരിക്കാനും നീന്തിക്കുളിക്കാനും ഷാംപൂ ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യംകൂടി നല്‍കുന്ന ടെക്നോളജിയാണിതെന്ന് ഉറപ്പു തരുന്നത്. അള്‍ട്രാ മോഡേണ്‍ ടെക്നോളജിയാണു മിത്രാസ് ഹെയര്‍ ഫിക്സിങിന്‍റെ ഏറ്റവും വലിയ സംഭാവന.

വിസ്മയിപ്പിക്കുന്ന മുടിയഴകുകള്‍ സ്വന്തമാക്കാനുള്ള മലയാളിയുടെ മോഹത്തിന്‍റെ മിത്രമാണു മിത്രാസെന്നു മാനെജിങ് ഡയറക്റ്റര്‍ ആര്‍.വി. മനാഫ് പറയുന്നു. അതിനുള്ള തെളിവാണു റീകണ്ടീഷനിങിനും സര്‍വിസിങിനും മിത്രാസില്‍ എത്തുന്നവര്‍. കഴിഞ്ഞ ഏഴു വര്‍ഷക്കാലം ഹെയര്‍ ഫിക്സിങ് രംഗത്തു പുതുമ അന്വേഷിച്ചു പ്രയോഗവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു മിത്രാസ്. മികച്ച പ്രവര്‍ത്തന വൈദഗ്ധ്യം കൈമുതലാക്കിയ ഹെയര്‍ ഫിക്സിങ് ടെക്നിഷ്യന്‍ അന്‍സാറും മാനെജര്‍ അരുണുമാണ് ഹെയര്‍ ഫിക്സിങ്ങില്‍ ഈ സ്ഥാപനത്തിന്‍റെ കരുത്ത്. മിത്രാസിന്‍റെ ഹെല്‍പ് ഡെസ്കില്‍ ഹെയര്‍ ഫിക്സിങ്ങിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമായി വിശദീകരിച്ചു നല്‍കും.

കഷണ്ടി ഒരു രോഗമാണെന്ന കാഴ്ചപ്പാട് തിരുത്തുകയാണു ഹെയര്‍ ഫിക്സിങ് രംഗം നടത്തിയതെങ്കില്‍, ചെലവേറിയ ഹെയര്‍ ഫിക്സിങ് രീതിയെ ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കുകയാണു മിത്രാസിന്‍റെ ദൗത്യം. ക്യാന്‍സര്‍ ബാധിച്ചു കിമോതെറാപ്പി നടത്തിയവര്‍ക്കുവേണ്ടി കുറഞ്ഞ നിരക്കിലുള്ള ഹെയറുകള്‍ മിത്രാസില്‍ ലഭ്യം. ഇടതിങ്ങിയ കാര്‍കൂന്തലുള്ള നാടന്‍ സ്ത്രീ സങ്കല്‍പ്പവും സ്ട്രൈററ് ചെയ്തു പാറിപ്പറക്കുന്ന മോഡേണ്‍ സ്ത്രീ സങ്കല്‍പ്പവും സമന്വയിപ്പിച്ചു സ്ത്രീകള്‍ക്കായി വ്യത്യസ്ത മോഡലിലുള്ള ഫാന്‍സി ഹെയറുകളും മിത്രാസിന്‍റെ പ്രത്യേകതയാണ്.

കഷണ്ടിയില്‍നിന്നും മുടികൊഴിച്ചിലില്‍നിന്നും മോചനം തേടി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും പ്രഥമദര്‍ശനത്തില്‍ത്തന്നെ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നവരാണു മിത്രാസിലെ സ്ഥിരം സന്ദര്‍ശകര്‍. ആഹ്ലാദത്തിന്‍റെ പുഞ്ചിരികള്‍ ആജീവനാന്തം നിലനിര്‍ത്തുകയാണു മിത്രാസിന്‍റെ ദൗത്യം. കാരണം, മിത്രാസ് നിങ്ങളുടെ മിത്രമാകുന്നത് ആത്മാര്‍ഥതയിലൂടെയാണ്, മാറഞ്ചേരി പനമ്പാട് സ്വദേശിയായ മനാഫ് പറയുന്നു. മിത്രാസ് ഹെല്‍പ്പ് ലൈന്‍: 9072334477, 9072334488.



കടപ്പാട് : മെട്രോ വാര്‍ത്ത 

0 comments :

Post a Comment